യുഎസിനെതിരെ ആഗോളതലത്തിൽ ഒന്നിച്ചു നിൽക്കാനുള്ള അവസരം മുതലെടുത്ത് വൻ ശക്തികളായ റഷ്യയും ചൈനയും. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന് തുറന്ന പിന്തുണ നൽകിയ യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ നിലപാടിനെതിരെയാണ് ഇരു രാഷ്ട്രങ്ങളും ശക്തമായി രംഗത്തെത്തിയത്. ഈയിടെയായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ഇരുശക്തികളും വിഷയത്തില്‍ ഒരുമിച്ചു നിൽക്കുന്നത് യുഎസിന് കനത്ത വെല്ലുവിളിയാകും എന്നാണ് വിലയിരുത്തൽ.